കൂർത്ത വേലികൾ ചാടിക്കടന്ന്
ഓടുന്പോഴും ആ പുഷ്പങ്ങൾ
ഞാൻ മാറോടടക്കിപ്പിടിച്ചു.
ഒടുവിൽ ചേറുപറ്റിയ കാലുകളുമായി
ഞാൻ നിന്നെ സമീപിച്ചു.
നിർവികാരയായി അതേറ്റു വാങ്ങുന്പോഴും
അതിന്റെ നിറങ്ങള നീ കാണാതെ പോയി,
അതിനെന്റെ ഹൃദയത്തിന്റെ നിറമായിരുന്നു.
പിന്നീട് നീ അതെടുത്ത്
ജനലപാളികൾക്കിടയിലൂടെ വലിച്ചെറിയുന്പോഴും
എന്റെ നെഞ്ചിലെ ചൂട്
അതിൽ നിന്നും വിട്ടു പോയിരുന്നില്ല...